Facebook Badge

Total Pageviews

Saturday, December 24, 2011

ഇല്ല ഐസക് നിങ്ങളുടെ തിയറി തെറ്റില്ല


ഐസകിനെ അറിയില്ലേ? ഉര്‍ജതന്ത്രത്തില്‍ ഒരുപാട് സംഭാവന നല്‍കിയ പ്രശസ്ത ശാസ്ത്രഞ്ജന്‍. പണ്ട് തലയില്‍ വീണ ആപ്പിള്‍ തിന്നാതെ തിയറി ഉണ്ടാക്കിയ മനുഷ്യന്‍. ഫിസിക്സ്‌ പഠിക്കുന്ന സ്കൂള്‍ കുട്ടികളുടെ ശത്രു. പണ്ട് ആപ്പിള്‍ വീണതിനു പകരം ഒരു ചക്ക വീണാല്‍ മതിയായിരുന്നു എന്ന് അടക്കം പറയുന്ന കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്.
പ്ലസ്‌ ടു ക്ലാസ്സില്‍ പഠിപ്പിക്കുന്ന കാലം. വിവരസാങ്കേതിക വിദ്യ , ഗണിതം ഇവയായിരുന്നു എന്റെ മേച്ചില്‍ പുറം. കമ്പ്യൂട്ടര്‍ സയന്‍സ് , കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഇവ പഠിപ്പിക്കാന്‍ വന്ന ഞാന്‍ ഗണിത സംശയവും അതിന്‍റെ പ്രയോഗവും കുട്ടികളോടെ സംസാരിക്കാറുണ്ട്. അത് മാത്രമല്ല പി എസ സി, സെറ്റ് ,നെറ്റ് ഇവ കിട്ടാന്‍ വേണ്ടി കഠിന ശ്രമം നടത്തുമ്പോള്‍ ഫിസിക്സ്‌ , കെമിസ്ട്രി തുടങ്ങി ഒട്ടുമിക്ക സാധനവും വായിക്കണം. അതില്‍ ഇന്ധ്യന്‍ ബഹിരാകാശ രംഗത്തെ നാഴിക കല്ലുകള്‍ എന്നാ ഒരു പ്രൊജക്റ്റ്‌ അധ്യാപക വിധ്യര്തികളെ കൊണ്ട് ചെയ്യിപ്പിച്ചു. ഇതൊക്കെ എന്നെ ഒരു അധിക പ്രസംഗി ആക്കി എന്ന് പറഞ്ഞാല്‍ തെറ്റില്ല . കാരണം ഫ്രീ പിരീഡുകള്‍ എന്റെ ക്ലാസില്‍ ഏതു വിഷയമാണ് എന്ന് പറയാന്‍ പ്രിന്‍സിപ്പല്‍ക്ക് കഴിയാറില്ല. എല്ലാ വിഷയത്തിന്‍റെയും വന്നുപോക്ക് അവിടെ ഉണ്ടാവും. ഒരു അവിയല്‍ ക്ലാസ്.
           അന്നും പതിവ് പോലെ എന്റെ അവിയല്‍ ആരംഭിച്ചു. തുമ്പയില്‍ ടി.ടി.സി ട്രെയിനികളെ കൊണ്ടുപോയി വന്നതേ ഉള്ളു. അതിനാല്‍ അവിടെ കേട്ട കാര്യങ്ങള്‍ കണ്ട സംഭവങ്ങള്‍ എല്ലാം പ്ലസ് ടു കാരോട് വിളംബാന്‍ തുടങ്ങി. നമ്മുടെ ഉപഗ്രഹ വിക്ഷേപണം , മിസൈല്‍ ഇതൊക്കെ പറഞ്ഞപ്പോള്‍ ഐസക് പറഞ്ഞ തിയറി ഒന്ന് പറഞ്ഞു പോയി. എതൊരു പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവും ആയ പ്രതിപ്രവര്‍ത്തനം ഉണ്ടാകും.
പിന്നിളിരുന്ന്ന ഒരു വിദ്വാന്‍ എന്തോ കുശുകുശുക്കുന്നത്‌ ഞാന്‍ കണ്ടു. ഏതു പ്രവര്‍ത്തനത്തിനും പ്രതിപ്രവര്‍ത്തനം ഉണ്ടാകും മോനെ . അത് തുല്യവും വിപരീതവും ആയിരിക്കും... കേട്ടോ?
കുട്ടികള്‍ ചിരിച്ചു.
പെട്ടന്ന് പുള്ളി ചാടി എഴുന്നേറ്റു.
സര്‍ , വിപരീതം ആകുമെന്ന് ഉറപ്പാണോ ?
എന്താ സംശയം ? ഉദാഹരണ സഹിതം പറഞ്ഞു
എങ്കില്‍ ഞാന്‍ ശ്യാമയെ പ്രേമിച്ചപ്പോള്‍ അവള്‍ എന്നെ തിരിച്ചു പ്രേമിക്കാതിരിക്കണ്ടേ?
എന്ത്?
ഞാന്‍ അത്ര പ്രതീക്ഷിച്ചില്ല..
അവന്‍ വിശദീകരിക്കാന്‍ ആരംഭിച്ചു
എ , ബി യെ പ്രേമിക്കുന്നു. തിയറി ശരിയാണേല്‍ ബി എ യെ തുല്യവും വിപരീതവും ആയി പ്രേമിക്കണ്ടേ ?
യസ്
വിപരീത പ്രേമം എന്നാല്‍ വെറുപ്പല്ലേ?
യസ്
ക്ലാസില്‍ കൂട്ടച്ചിരി.
എക്സപ്ഷണല്‍ കസ് എല്ലാ തിയറതിനും ഉണ്ടാകും എന്ന് പറഞ്ഞു തടിതപ്പാന്‍ ആണ് എനിക്ക് തോന്നിയത്. അല്ലാതെ അവനോടു പ്രവര്‍ത്തനം എന്നത് ഭൌതിക പ്രക്രിയ യാണ് എന്നും പ്രേമം അങ്ങനെ അല്ല എന്നും വിശദീകരിച്ചാല്‍ അവന്‍ പിന്നെ വൃത്തികെട്ട സംശയം ചോദിക്കും.അവന്‍ അത്രയ്ക്ക് നല്ല ചീത്തപ്പേര് സംബാതിച്ച കുട്ടിയനെ!!!
'എങ്കിലും ഐസക് പ്രേമത്തിന്‍റെ മുന്‍പില്‍ നിങ്ങളുടെ തിയറി തോറ്റല്ലോ!
ഞാന്‍ മനസ്സില്‍ കരുതി.
ക്ലാസ് കഴിഞ്ഞു പുറത്തിറങ്ങി അപ്പുറത്തെ ക്ലാസിലെ വിജയന്‍ മാഷോട് സംസാരിക്കുമ്പോള്‍ എന്റെ ക്ലാസില്‍ നിന്നും ഒരു പൊട്ടലും ചീറ്റലും.
'നീ എന്നെ പ്രേമിക്കേണ്ട... വൃത്തികെട്ട ജന്തു. കള്ളാ... എനിക്ക് നിന്നെ ഇഷ്ട്ടമല്ല പോടാ... വായിനോക്കി...'
കുറെ ചീത്തയുമായി ശ്യാമ കലിതുള്ളി നില്‍ക്കുന്നു.
നേരത്തെ അവന്‍ പറഞ്ഞതിന്‍റെ പ്രതിപ്രവര്‍ത്തനം..
ഇല്ല ഐസക് നിങ്ങളുടെ തിയറി തെറ്റില്ല

Friday, December 9, 2011

ബാല്യകാലം

ഓര്‍മ്മകള്‍ ഉലയാതെ  തെന്നി വീഴാതെ
മനസ്സിന്റെ കൊണിലൊരു ബാല്യകാലം
പാട വരമ്പത്തും ഇടവഴിയോരത്തും
ആളൊഴിഞ്ഞൊരു  കൊച്ചു മാഞ്ചോട്ടിലും 
മണ്ണും മരങ്ങളും പൂവും ചെടികളും
കാറൊഴിഞ്ഞാര്‍ത്തു ചിരിക്കുമാകാശവും
നോക്കി കൊതിച്ചോരെന്‍ ബാല്യകാലം.
പുത്തന്‍  ഉടുപ്പിന്റെ മോടി പോകും മുന്‍പ്
മണ്ണും ചളിയും പഴച്ചാറുമിറ്റിച്ചു
അമ്മതന്‍ കണ്ണ് വെട്ടിച്ചടുക്കള
ചായ്പ്പിലെ പൂച്ചയോടൊപ്പം കളി പറഞ്ഞും
അച്ഛന്‍ ഇറയത്തെ ചെറു വടി
കയ്യെത്തി പിടിക്കും മുന്‍പ്
അച്ചമ്മയ്ക്കൊരു മുത്തം കൊടുത്തിട്ട്
പിന്നിലായ് കേട്ടിപിടിച്ചിട്ടു പാളി നോക്കും
തുമ്പിയെ കൊണ്ട് ഞാന്‍ കല്ലെടുപ്പിച്ചു
ശലഭ സ്വപ്നങ്ങളെ തല്ലി വീഴ്ത്തി
കുണുങ്ങി കരഞ്ഞും ഊറി ചിരിച്ചും
വീര്‍ത്ത മുഖവുമായ് പരിഭവിച്ചും
ആടി തിമിര്‍ത്തൊരെന്‍  ബാല്യകാലം
ഇന്നും എങ്ങോ മറഞ്ഞിരുന്നു
കളി ചെണ്ട കൊട്ടിയും
മൂക്കൊലിപ്പിച്ചു വാവിട്ടലറിയും,
പൂങ്കുല എറിഞ്ഞിട്ടുമെന്നെ
കൊതിപ്പിച്ചു ബാല്യകാലം..

Thursday, December 8, 2011

അവളുടെ ഇഷ്ടങ്ങള്‍


പ്രണയിക്കുന്നതിനു മുന്‍പ്
അമ്മയോടൊത്ത് ഉറങ്ങാന്‍ ,
അച്ഛന്‍ കൊടുക്കുന്ന മിട്ടായി,
അനിയന്‍ സമ്മാനിക്കുന്ന മുത്തുമാല 
ഏട്ടന്‍ കൊടുക്കുന്ന കുഞ്ഞുടുപ്പു ,
ഏച്ചി ഉണ്ടാക്കുന്ന ദോശ ,
പ്രണയിക്കുമ്പോള്‍
ഒറ്റയ്ക്ക് ഉറങ്ങണം
വസ്ത്രങ്ങള്‍ ഏതായാലും മതി
ആഭരണം ഇഷ്ടമേ അല്ല
സ്വയം ഉണ്ടാക്കുന്ന ഭക്ഷണം
വിവാഹ ശേഷം
സ്വസ്ഥമായി ഉറങ്ങണം ,
മോടി കൂടിയ വസ്ത്രങ്ങള്‍
മാറുന്ന ഫാഷന്‍ ആഭരണം
ഹോട്ടല്‍ ഭക്ഷണം

സെന്‍സേഷനല്‍ ന്യൂസ്

എഴുതാന്‍ തുടങ്ങിയപ്പോള്‍ പേനയില്‍ മഷി ശൂന്യമായിരുന്നു. മഷിക്കുപ്പി പരത്തി. കണ്ടില്ല.
പേനകള്‍ വെച്ച ബോക്സ് തുറന്നു. എല്ലാം ഉപയോഗ ശൂന്യമായവ. രാത്രിയില്‍ പൂച്ചക്കുട്ടി കാണിച്ച വികൃതിയില്‍ മഷിക്കുപ്പി താഴെ വീണു കിടന്നിരുന്നു.. രക്തം പരന്നു ഒഴുകി കട്ടപിടിച്ചു ..
എഴുതാനുള്ള ആര്‍ത്തി വര്‍ദ്ധിച്ചു വരുന്നു.. ഇല്ലെങ്കില്‍ മരിച്ചു പോകുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.
രാത്രി പുലരാന്‍  കാത്തു നില്ക്കാന്‍ കഴിഞ്ഞില്ല. കട്ടിലിനു അടിയിലും മേശ വലിപ്പിലും പരത്തി. പക്ഷെ ഒരു പെന്‍സില്‍ പോലും കണ്ടില്ല.
ഈ എഴുത്ത് ഒഴിവാക്കാന്‍ ദൈവം എല്ലാ വഴികളും അടച്ചതാകുമോ ?
നാളെ രാവിലെ ലോകം കേള്‍ക്കേണ്ട വാര്‍ത്ത ആണ് .. അതിനു ഇപ്പോള്‍ തന്നെ ജന്മം നല്‍കണം ..
ഒരു സെന്‍സേഷനല്‍ ന്യൂസ് എഡിറ്ററുടെ മേശപ്പുറത്തു എത്തിക്കണം , വൈകിയാല്‍ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടു പോകും.
ഏറെ കാലം പിന്നിട്ടു, പഠിച്ചു ചിന്തിച്ചു, പലകുറി .. ഒടുവില്‍ എഴുതാന്‍ തുടങ്ങുമ്പോള്‍ പേനകള്‍ ചതിക്കുന്നു..
മേശ പുറത്തു വെള്ള പേപ്പര്‍ ആരയോ കാത്തു കിടക്കുന്നു. തുറന്നിട്ട ജനല്‍ പോളകളില്‍ കൂടി മിട്ടായി തെരുവിനെ തഴുകി എത്തുന്ന കാത്റെട്ടു ആ പേപ്പറുകള്‍ എന്നെ മാടി വിളിക്കുന്നു.
ഈ ലോഡ്ജെ മുറികള്‍ മുഴുവന്‍ പേനകള്‍ ആയിരുന്നു. എന്റെ സ്വപ്നത്തില്‍ പോലും പലനിറത്തില്‍ ഉള്ള പേനകള്‍ ഉണ്ടായിരുന്നു.
എന്റെ തലവര  കുത്തി വരച്ച എഴുത്താണി, തിരുപ്പിറവി  ക്ക്  തെളിവ്  തന്ന  മുഷിഞ്ഞ  കടലാസിലെ  കറുത്ത മഷി തുപ്പിയ പേന.
അവള്‍ക്കു പലകുറി സമ്മാനിച്ച പ്രണയ കവിതകള്‍ ഉറിയ മഷിപ്പേന ,
എന്റെ രക്തത്തില്‍ അണുക്കള്‍ പെറ്റു പെരുകുന്നു എന്ന് എഴുതി വെച്ച ഡോക്ടര്‍ രാമന്‍ കര്‍ത്തായുടെ മോഡി കൂടിയ പേന..
കൊച്ചു പെണ്‍കുട്ടിയെ പലരും പങ്കിട്ടെടുക്കുന്നു എന്ന് ഞാന്‍ തെളിവ് നല്‍കിയപ്പോള്‍ നിയമ പാലകര്‍ എഴുതി എടുത്ത കടം വാങ്ങിയ തെളിയാത്ത വൃത്തികെട്ട പേന ...
ഒടുവില്‍ പ്രതിക്ക്  ജീവിക്കാന്‍ അവകാശം ഇല്ല എന്ന് ന്യായാധിപന്‍ എഴുതിവെച്ച കരുത്തുറ്റ പേന ...
അങ്ങനെ ഒരുപാട് പേനകള്‍ സ്വപ്നത്തിലും ഓര്‍മ്മകളിലും നിറഞ്ഞു നിന്നിരുന്നു.
പക്ഷെ ഒരു തുണ്ട് കടലാസില്‍ എഴുതാന്‍ പേനകള്‍ കിട്ടുന്നില്ല .
ശ്വസിക്കാന്‍ പ്രാണവായു കിട്ടിയില്ലങ്കിലും പ്രശ്നമില്ല എന്നാ തോന്നല്‍ ആദ്യമായി ഉളവായി .. ഒരു പേന കിട്ടിയിരുന്നെങ്കില്‍ ..
രാത്രി പുലാരാന്‍ , തെരുവുകള്‍ സജീവമാകാന്‍ , ഇനി നിമിഷങ്ങള്‍ മാത്രം.. പക്ഷെ അതിനു മുന്‍പ്  എഴുതെയെ തീരു..
ചോര വറ്റിയ എന്റെ പേന കയ്യിലെടുത്തു ലാളിച്ചു.. പാവം നിന്റെ വിശപ്പ്‌ മാറ്റാന്‍ എനിക്ക് കഴിയുന്നില്ലല്ലോ.. എന്റെ വിശപ്പ്‌ മാറ്റാന്‍ നിനക്കും..
മുന്നിലെ മേശ വലിപ്പില്‍ നിന്നും സൂപ്പെര്‍ മാക്സ് ബ്ലേഡ് കവര് നീക്കി പുറത്തെടുത്തു...
മാസങ്ങളോളം ഉപയോഗ ശൂന്യമായിട്ടും , അവ തിളങ്ങുന്നുണ്ടായിരുന്നു, ദാഹിക്കുന്നുണ്ടായിരുന്നു
കൈത്തണ്ടയിലെ ഞരമ്പിനെ അവ ആര്‍ത്തിയോടെ നോക്കി. കണ്ണുനീര്‍ പോലെ ചുവപ്പ് മഷി .. പേനകള്‍ അത് കുടിച്ചു , ആര്‍ത്തിയോടെ,,,
മേശപ്പുറത്തിരുന്ന കടലാസ് തുണ്ടുകള്‍ ആര്‍ത്തിയോടെ പേനയുടെ പ്രണയാമൃതം നുകര്‍ന്നു...
മരണം എഴുതാന്‍ തുടങ്ങി... സെന്‍സേഷനല്‍ ന്യൂസ് .....


Thursday, November 17, 2011

മനസ്സ്

മനസ്സ് ഒരു മരമായിരുന്നു
തളിരിടുന്ന കാലത്ത് വലുതാകണം എന്ന് കൊതിച്ചു.
വലുതായപ്പോള്‍ പന്തലിക്കണം എന്നും
പന്തലിച്ചപ്പോള്‍ പൂക്കണം എന്നും
പ്രണയം കയ്ക്കണം എന്നും കൊതിച്ചു .
പലവുരു പലരും ചേക്കേറി
അതില്‍ ചിലര്‍ കൂടുവെച്ചു.
വിധിയുടെ  പെമാരിക്കൊയ്തില്‍ കൂടുകള്‍ തകര്‍ന്നു
കാലത്തിന്റെ ഉഗ്ര താപതാല്‍ മോഹങ്ങള്‍ വാടി.
പ്രണയം ഞെട്ടറ്റു വീണു
ശിശിരം  ഇലകൊഴിച്ചു
അടുത്ത വസന്തം വരെ മനസ്സ് ഉറങ്ങുകയായിരിക്കാം..

Saturday, October 22, 2011

കവിത

വായിച്ച കവിതകളില്‍ ദുഃഖം
തളം കെട്ടി നില്‍ക്കുന്നു
വിരഹത്തിന്‍റെ മൌനം
ചുവരുകളില്‍ പ്രതിധ്വനിക്കുന്നു
മരണത്തിന്‍റെ ഏകാന്തത
ചിതകളില്‍ എരിഞ്ഞടങ്ങുന്നു.
നഷ്ടത്തിന്‍റെ കണക്കുകള്‍
താളുകളില്‍ കുത്തി മറിയുന്നു.
പ്രതീക്ഷകളെ മാത്രം ബാക്കിയാക്കി
സ്വപ്നങ്ങളെ ഇരുട്ടറയില്‍ തള്ളുന്നു
ഒടുവില്‍ കിഴക്ക് ചക്രവാളത്തില്‍ നിന്ന്
പകല്‍ പടിഞ്ഞാറോട്ട് ഒഴുകി
കരിംകടലില്‍ പതിക്കുന്നു
മോഹങ്ങള്‍ക്ക് ചേക്കേറാന്‍
ചില്ലകള്‍ ഇല്ലാത്ത പടുമരം മാത്രം
വേദനകള്‍ വിത്തുപാകി
ഇല്ലായ്മകള്‍ വിളവെടുക്കുന്ന
കവികള്‍ക്ക് , കാല്‍പനിക സത്യങ്ങള്‍
വിലക്കപ്പെട്ട കനിയോ?

Tuesday, October 18, 2011

എന്റെ കൂട്ടുകാര്‍ക്ക്,

കാലത്തിന്റെ പ്രയാണത്തില്‍ എവിടേയോ കൈമോശം വന്ന എന്റെ കൂട്ടുകാര്‍ക്ക്,
ഞാനും നീയും എന്ന സത്യത്തില്‍ നിന്നും ഞാന്‍ മാത്രമായപ്പോള്‍,
കൊഴിഞ്ഞ തൂവലുകള്‍ക്ക് , ഉടഞ്ഞ പളുങ്ക് പാത്രങ്ങള്‍ക്ക് ,
ചിതറിയ നിറ കൂട്ടുകള്‍ക്ക്‌ , ഉ‌ര്‍നിറങ്ങിയ കണ്ണുനീര്‍ തുള്ളികള്‍ക്ക് ,
എല്ലാം നിന്റെ മുഖം ആയിരുന്നു.
കാണാത്ത സത്യങ്ങളെ കാല്‍പ്പനികത എന്ന് നീ വിളിച്ചിരുന്നു!
രാത്രിയുടെ ഏതോ യാമങ്ങളില്‍ മഴ മുത്തുകള്‍ പൊഴിയുമ്പോള്‍
ഉറങ്ങാതെ ഞാന്‍ കൂട്ടിരിക്കുമായിരുന്നു,
നിന്റെ ഓര്‍മ്മകളുമായി!!
അസ്തമയ സൂര്യന്‍ രക്ത കടലില്‍ വീണു മറയുമ്പോള്‍ ,
എന്റെ സ്വപ്‌നങ്ങള്‍ പട്ടടകളില്‍ എരിഞ്ഞടങ്ങുമ്പോള്‍ ,
നീ വിതുമ്പുകയായിരുന്നു.
വഴിതെറ്റി വന്ന ഒരു കൂട്ടുകാരനെ ഓര്‍ത്ത്‌ !
അവന്റെ സ്വപ്നങ്ങളെ ഓര്‍ത്ത്.!