Facebook Badge

Total Pageviews

Saturday, December 24, 2011

ഇല്ല ഐസക് നിങ്ങളുടെ തിയറി തെറ്റില്ല


ഐസകിനെ അറിയില്ലേ? ഉര്‍ജതന്ത്രത്തില്‍ ഒരുപാട് സംഭാവന നല്‍കിയ പ്രശസ്ത ശാസ്ത്രഞ്ജന്‍. പണ്ട് തലയില്‍ വീണ ആപ്പിള്‍ തിന്നാതെ തിയറി ഉണ്ടാക്കിയ മനുഷ്യന്‍. ഫിസിക്സ്‌ പഠിക്കുന്ന സ്കൂള്‍ കുട്ടികളുടെ ശത്രു. പണ്ട് ആപ്പിള്‍ വീണതിനു പകരം ഒരു ചക്ക വീണാല്‍ മതിയായിരുന്നു എന്ന് അടക്കം പറയുന്ന കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്.
പ്ലസ്‌ ടു ക്ലാസ്സില്‍ പഠിപ്പിക്കുന്ന കാലം. വിവരസാങ്കേതിക വിദ്യ , ഗണിതം ഇവയായിരുന്നു എന്റെ മേച്ചില്‍ പുറം. കമ്പ്യൂട്ടര്‍ സയന്‍സ് , കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഇവ പഠിപ്പിക്കാന്‍ വന്ന ഞാന്‍ ഗണിത സംശയവും അതിന്‍റെ പ്രയോഗവും കുട്ടികളോടെ സംസാരിക്കാറുണ്ട്. അത് മാത്രമല്ല പി എസ സി, സെറ്റ് ,നെറ്റ് ഇവ കിട്ടാന്‍ വേണ്ടി കഠിന ശ്രമം നടത്തുമ്പോള്‍ ഫിസിക്സ്‌ , കെമിസ്ട്രി തുടങ്ങി ഒട്ടുമിക്ക സാധനവും വായിക്കണം. അതില്‍ ഇന്ധ്യന്‍ ബഹിരാകാശ രംഗത്തെ നാഴിക കല്ലുകള്‍ എന്നാ ഒരു പ്രൊജക്റ്റ്‌ അധ്യാപക വിധ്യര്തികളെ കൊണ്ട് ചെയ്യിപ്പിച്ചു. ഇതൊക്കെ എന്നെ ഒരു അധിക പ്രസംഗി ആക്കി എന്ന് പറഞ്ഞാല്‍ തെറ്റില്ല . കാരണം ഫ്രീ പിരീഡുകള്‍ എന്റെ ക്ലാസില്‍ ഏതു വിഷയമാണ് എന്ന് പറയാന്‍ പ്രിന്‍സിപ്പല്‍ക്ക് കഴിയാറില്ല. എല്ലാ വിഷയത്തിന്‍റെയും വന്നുപോക്ക് അവിടെ ഉണ്ടാവും. ഒരു അവിയല്‍ ക്ലാസ്.
           അന്നും പതിവ് പോലെ എന്റെ അവിയല്‍ ആരംഭിച്ചു. തുമ്പയില്‍ ടി.ടി.സി ട്രെയിനികളെ കൊണ്ടുപോയി വന്നതേ ഉള്ളു. അതിനാല്‍ അവിടെ കേട്ട കാര്യങ്ങള്‍ കണ്ട സംഭവങ്ങള്‍ എല്ലാം പ്ലസ് ടു കാരോട് വിളംബാന്‍ തുടങ്ങി. നമ്മുടെ ഉപഗ്രഹ വിക്ഷേപണം , മിസൈല്‍ ഇതൊക്കെ പറഞ്ഞപ്പോള്‍ ഐസക് പറഞ്ഞ തിയറി ഒന്ന് പറഞ്ഞു പോയി. എതൊരു പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവും ആയ പ്രതിപ്രവര്‍ത്തനം ഉണ്ടാകും.
പിന്നിളിരുന്ന്ന ഒരു വിദ്വാന്‍ എന്തോ കുശുകുശുക്കുന്നത്‌ ഞാന്‍ കണ്ടു. ഏതു പ്രവര്‍ത്തനത്തിനും പ്രതിപ്രവര്‍ത്തനം ഉണ്ടാകും മോനെ . അത് തുല്യവും വിപരീതവും ആയിരിക്കും... കേട്ടോ?
കുട്ടികള്‍ ചിരിച്ചു.
പെട്ടന്ന് പുള്ളി ചാടി എഴുന്നേറ്റു.
സര്‍ , വിപരീതം ആകുമെന്ന് ഉറപ്പാണോ ?
എന്താ സംശയം ? ഉദാഹരണ സഹിതം പറഞ്ഞു
എങ്കില്‍ ഞാന്‍ ശ്യാമയെ പ്രേമിച്ചപ്പോള്‍ അവള്‍ എന്നെ തിരിച്ചു പ്രേമിക്കാതിരിക്കണ്ടേ?
എന്ത്?
ഞാന്‍ അത്ര പ്രതീക്ഷിച്ചില്ല..
അവന്‍ വിശദീകരിക്കാന്‍ ആരംഭിച്ചു
എ , ബി യെ പ്രേമിക്കുന്നു. തിയറി ശരിയാണേല്‍ ബി എ യെ തുല്യവും വിപരീതവും ആയി പ്രേമിക്കണ്ടേ ?
യസ്
വിപരീത പ്രേമം എന്നാല്‍ വെറുപ്പല്ലേ?
യസ്
ക്ലാസില്‍ കൂട്ടച്ചിരി.
എക്സപ്ഷണല്‍ കസ് എല്ലാ തിയറതിനും ഉണ്ടാകും എന്ന് പറഞ്ഞു തടിതപ്പാന്‍ ആണ് എനിക്ക് തോന്നിയത്. അല്ലാതെ അവനോടു പ്രവര്‍ത്തനം എന്നത് ഭൌതിക പ്രക്രിയ യാണ് എന്നും പ്രേമം അങ്ങനെ അല്ല എന്നും വിശദീകരിച്ചാല്‍ അവന്‍ പിന്നെ വൃത്തികെട്ട സംശയം ചോദിക്കും.അവന്‍ അത്രയ്ക്ക് നല്ല ചീത്തപ്പേര് സംബാതിച്ച കുട്ടിയനെ!!!
'എങ്കിലും ഐസക് പ്രേമത്തിന്‍റെ മുന്‍പില്‍ നിങ്ങളുടെ തിയറി തോറ്റല്ലോ!
ഞാന്‍ മനസ്സില്‍ കരുതി.
ക്ലാസ് കഴിഞ്ഞു പുറത്തിറങ്ങി അപ്പുറത്തെ ക്ലാസിലെ വിജയന്‍ മാഷോട് സംസാരിക്കുമ്പോള്‍ എന്റെ ക്ലാസില്‍ നിന്നും ഒരു പൊട്ടലും ചീറ്റലും.
'നീ എന്നെ പ്രേമിക്കേണ്ട... വൃത്തികെട്ട ജന്തു. കള്ളാ... എനിക്ക് നിന്നെ ഇഷ്ട്ടമല്ല പോടാ... വായിനോക്കി...'
കുറെ ചീത്തയുമായി ശ്യാമ കലിതുള്ളി നില്‍ക്കുന്നു.
നേരത്തെ അവന്‍ പറഞ്ഞതിന്‍റെ പ്രതിപ്രവര്‍ത്തനം..
ഇല്ല ഐസക് നിങ്ങളുടെ തിയറി തെറ്റില്ല

Friday, December 9, 2011

ബാല്യകാലം

ഓര്‍മ്മകള്‍ ഉലയാതെ  തെന്നി വീഴാതെ
മനസ്സിന്റെ കൊണിലൊരു ബാല്യകാലം
പാട വരമ്പത്തും ഇടവഴിയോരത്തും
ആളൊഴിഞ്ഞൊരു  കൊച്ചു മാഞ്ചോട്ടിലും 
മണ്ണും മരങ്ങളും പൂവും ചെടികളും
കാറൊഴിഞ്ഞാര്‍ത്തു ചിരിക്കുമാകാശവും
നോക്കി കൊതിച്ചോരെന്‍ ബാല്യകാലം.
പുത്തന്‍  ഉടുപ്പിന്റെ മോടി പോകും മുന്‍പ്
മണ്ണും ചളിയും പഴച്ചാറുമിറ്റിച്ചു
അമ്മതന്‍ കണ്ണ് വെട്ടിച്ചടുക്കള
ചായ്പ്പിലെ പൂച്ചയോടൊപ്പം കളി പറഞ്ഞും
അച്ഛന്‍ ഇറയത്തെ ചെറു വടി
കയ്യെത്തി പിടിക്കും മുന്‍പ്
അച്ചമ്മയ്ക്കൊരു മുത്തം കൊടുത്തിട്ട്
പിന്നിലായ് കേട്ടിപിടിച്ചിട്ടു പാളി നോക്കും
തുമ്പിയെ കൊണ്ട് ഞാന്‍ കല്ലെടുപ്പിച്ചു
ശലഭ സ്വപ്നങ്ങളെ തല്ലി വീഴ്ത്തി
കുണുങ്ങി കരഞ്ഞും ഊറി ചിരിച്ചും
വീര്‍ത്ത മുഖവുമായ് പരിഭവിച്ചും
ആടി തിമിര്‍ത്തൊരെന്‍  ബാല്യകാലം
ഇന്നും എങ്ങോ മറഞ്ഞിരുന്നു
കളി ചെണ്ട കൊട്ടിയും
മൂക്കൊലിപ്പിച്ചു വാവിട്ടലറിയും,
പൂങ്കുല എറിഞ്ഞിട്ടുമെന്നെ
കൊതിപ്പിച്ചു ബാല്യകാലം..

Thursday, December 8, 2011

അവളുടെ ഇഷ്ടങ്ങള്‍


പ്രണയിക്കുന്നതിനു മുന്‍പ്
അമ്മയോടൊത്ത് ഉറങ്ങാന്‍ ,
അച്ഛന്‍ കൊടുക്കുന്ന മിട്ടായി,
അനിയന്‍ സമ്മാനിക്കുന്ന മുത്തുമാല 
ഏട്ടന്‍ കൊടുക്കുന്ന കുഞ്ഞുടുപ്പു ,
ഏച്ചി ഉണ്ടാക്കുന്ന ദോശ ,
പ്രണയിക്കുമ്പോള്‍
ഒറ്റയ്ക്ക് ഉറങ്ങണം
വസ്ത്രങ്ങള്‍ ഏതായാലും മതി
ആഭരണം ഇഷ്ടമേ അല്ല
സ്വയം ഉണ്ടാക്കുന്ന ഭക്ഷണം
വിവാഹ ശേഷം
സ്വസ്ഥമായി ഉറങ്ങണം ,
മോടി കൂടിയ വസ്ത്രങ്ങള്‍
മാറുന്ന ഫാഷന്‍ ആഭരണം
ഹോട്ടല്‍ ഭക്ഷണം

സെന്‍സേഷനല്‍ ന്യൂസ്

എഴുതാന്‍ തുടങ്ങിയപ്പോള്‍ പേനയില്‍ മഷി ശൂന്യമായിരുന്നു. മഷിക്കുപ്പി പരത്തി. കണ്ടില്ല.
പേനകള്‍ വെച്ച ബോക്സ് തുറന്നു. എല്ലാം ഉപയോഗ ശൂന്യമായവ. രാത്രിയില്‍ പൂച്ചക്കുട്ടി കാണിച്ച വികൃതിയില്‍ മഷിക്കുപ്പി താഴെ വീണു കിടന്നിരുന്നു.. രക്തം പരന്നു ഒഴുകി കട്ടപിടിച്ചു ..
എഴുതാനുള്ള ആര്‍ത്തി വര്‍ദ്ധിച്ചു വരുന്നു.. ഇല്ലെങ്കില്‍ മരിച്ചു പോകുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.
രാത്രി പുലരാന്‍  കാത്തു നില്ക്കാന്‍ കഴിഞ്ഞില്ല. കട്ടിലിനു അടിയിലും മേശ വലിപ്പിലും പരത്തി. പക്ഷെ ഒരു പെന്‍സില്‍ പോലും കണ്ടില്ല.
ഈ എഴുത്ത് ഒഴിവാക്കാന്‍ ദൈവം എല്ലാ വഴികളും അടച്ചതാകുമോ ?
നാളെ രാവിലെ ലോകം കേള്‍ക്കേണ്ട വാര്‍ത്ത ആണ് .. അതിനു ഇപ്പോള്‍ തന്നെ ജന്മം നല്‍കണം ..
ഒരു സെന്‍സേഷനല്‍ ന്യൂസ് എഡിറ്ററുടെ മേശപ്പുറത്തു എത്തിക്കണം , വൈകിയാല്‍ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടു പോകും.
ഏറെ കാലം പിന്നിട്ടു, പഠിച്ചു ചിന്തിച്ചു, പലകുറി .. ഒടുവില്‍ എഴുതാന്‍ തുടങ്ങുമ്പോള്‍ പേനകള്‍ ചതിക്കുന്നു..
മേശ പുറത്തു വെള്ള പേപ്പര്‍ ആരയോ കാത്തു കിടക്കുന്നു. തുറന്നിട്ട ജനല്‍ പോളകളില്‍ കൂടി മിട്ടായി തെരുവിനെ തഴുകി എത്തുന്ന കാത്റെട്ടു ആ പേപ്പറുകള്‍ എന്നെ മാടി വിളിക്കുന്നു.
ഈ ലോഡ്ജെ മുറികള്‍ മുഴുവന്‍ പേനകള്‍ ആയിരുന്നു. എന്റെ സ്വപ്നത്തില്‍ പോലും പലനിറത്തില്‍ ഉള്ള പേനകള്‍ ഉണ്ടായിരുന്നു.
എന്റെ തലവര  കുത്തി വരച്ച എഴുത്താണി, തിരുപ്പിറവി  ക്ക്  തെളിവ്  തന്ന  മുഷിഞ്ഞ  കടലാസിലെ  കറുത്ത മഷി തുപ്പിയ പേന.
അവള്‍ക്കു പലകുറി സമ്മാനിച്ച പ്രണയ കവിതകള്‍ ഉറിയ മഷിപ്പേന ,
എന്റെ രക്തത്തില്‍ അണുക്കള്‍ പെറ്റു പെരുകുന്നു എന്ന് എഴുതി വെച്ച ഡോക്ടര്‍ രാമന്‍ കര്‍ത്തായുടെ മോഡി കൂടിയ പേന..
കൊച്ചു പെണ്‍കുട്ടിയെ പലരും പങ്കിട്ടെടുക്കുന്നു എന്ന് ഞാന്‍ തെളിവ് നല്‍കിയപ്പോള്‍ നിയമ പാലകര്‍ എഴുതി എടുത്ത കടം വാങ്ങിയ തെളിയാത്ത വൃത്തികെട്ട പേന ...
ഒടുവില്‍ പ്രതിക്ക്  ജീവിക്കാന്‍ അവകാശം ഇല്ല എന്ന് ന്യായാധിപന്‍ എഴുതിവെച്ച കരുത്തുറ്റ പേന ...
അങ്ങനെ ഒരുപാട് പേനകള്‍ സ്വപ്നത്തിലും ഓര്‍മ്മകളിലും നിറഞ്ഞു നിന്നിരുന്നു.
പക്ഷെ ഒരു തുണ്ട് കടലാസില്‍ എഴുതാന്‍ പേനകള്‍ കിട്ടുന്നില്ല .
ശ്വസിക്കാന്‍ പ്രാണവായു കിട്ടിയില്ലങ്കിലും പ്രശ്നമില്ല എന്നാ തോന്നല്‍ ആദ്യമായി ഉളവായി .. ഒരു പേന കിട്ടിയിരുന്നെങ്കില്‍ ..
രാത്രി പുലാരാന്‍ , തെരുവുകള്‍ സജീവമാകാന്‍ , ഇനി നിമിഷങ്ങള്‍ മാത്രം.. പക്ഷെ അതിനു മുന്‍പ്  എഴുതെയെ തീരു..
ചോര വറ്റിയ എന്റെ പേന കയ്യിലെടുത്തു ലാളിച്ചു.. പാവം നിന്റെ വിശപ്പ്‌ മാറ്റാന്‍ എനിക്ക് കഴിയുന്നില്ലല്ലോ.. എന്റെ വിശപ്പ്‌ മാറ്റാന്‍ നിനക്കും..
മുന്നിലെ മേശ വലിപ്പില്‍ നിന്നും സൂപ്പെര്‍ മാക്സ് ബ്ലേഡ് കവര് നീക്കി പുറത്തെടുത്തു...
മാസങ്ങളോളം ഉപയോഗ ശൂന്യമായിട്ടും , അവ തിളങ്ങുന്നുണ്ടായിരുന്നു, ദാഹിക്കുന്നുണ്ടായിരുന്നു
കൈത്തണ്ടയിലെ ഞരമ്പിനെ അവ ആര്‍ത്തിയോടെ നോക്കി. കണ്ണുനീര്‍ പോലെ ചുവപ്പ് മഷി .. പേനകള്‍ അത് കുടിച്ചു , ആര്‍ത്തിയോടെ,,,
മേശപ്പുറത്തിരുന്ന കടലാസ് തുണ്ടുകള്‍ ആര്‍ത്തിയോടെ പേനയുടെ പ്രണയാമൃതം നുകര്‍ന്നു...
മരണം എഴുതാന്‍ തുടങ്ങി... സെന്‍സേഷനല്‍ ന്യൂസ് .....


Thursday, November 17, 2011

മനസ്സ്

മനസ്സ് ഒരു മരമായിരുന്നു
തളിരിടുന്ന കാലത്ത് വലുതാകണം എന്ന് കൊതിച്ചു.
വലുതായപ്പോള്‍ പന്തലിക്കണം എന്നും
പന്തലിച്ചപ്പോള്‍ പൂക്കണം എന്നും
പ്രണയം കയ്ക്കണം എന്നും കൊതിച്ചു .
പലവുരു പലരും ചേക്കേറി
അതില്‍ ചിലര്‍ കൂടുവെച്ചു.
വിധിയുടെ  പെമാരിക്കൊയ്തില്‍ കൂടുകള്‍ തകര്‍ന്നു
കാലത്തിന്റെ ഉഗ്ര താപതാല്‍ മോഹങ്ങള്‍ വാടി.
പ്രണയം ഞെട്ടറ്റു വീണു
ശിശിരം  ഇലകൊഴിച്ചു
അടുത്ത വസന്തം വരെ മനസ്സ് ഉറങ്ങുകയായിരിക്കാം..

Saturday, October 22, 2011

കവിത

വായിച്ച കവിതകളില്‍ ദുഃഖം
തളം കെട്ടി നില്‍ക്കുന്നു
വിരഹത്തിന്‍റെ മൌനം
ചുവരുകളില്‍ പ്രതിധ്വനിക്കുന്നു
മരണത്തിന്‍റെ ഏകാന്തത
ചിതകളില്‍ എരിഞ്ഞടങ്ങുന്നു.
നഷ്ടത്തിന്‍റെ കണക്കുകള്‍
താളുകളില്‍ കുത്തി മറിയുന്നു.
പ്രതീക്ഷകളെ മാത്രം ബാക്കിയാക്കി
സ്വപ്നങ്ങളെ ഇരുട്ടറയില്‍ തള്ളുന്നു
ഒടുവില്‍ കിഴക്ക് ചക്രവാളത്തില്‍ നിന്ന്
പകല്‍ പടിഞ്ഞാറോട്ട് ഒഴുകി
കരിംകടലില്‍ പതിക്കുന്നു
മോഹങ്ങള്‍ക്ക് ചേക്കേറാന്‍
ചില്ലകള്‍ ഇല്ലാത്ത പടുമരം മാത്രം
വേദനകള്‍ വിത്തുപാകി
ഇല്ലായ്മകള്‍ വിളവെടുക്കുന്ന
കവികള്‍ക്ക് , കാല്‍പനിക സത്യങ്ങള്‍
വിലക്കപ്പെട്ട കനിയോ?

Tuesday, October 18, 2011

എന്റെ കൂട്ടുകാര്‍ക്ക്,

കാലത്തിന്റെ പ്രയാണത്തില്‍ എവിടേയോ കൈമോശം വന്ന എന്റെ കൂട്ടുകാര്‍ക്ക്,
ഞാനും നീയും എന്ന സത്യത്തില്‍ നിന്നും ഞാന്‍ മാത്രമായപ്പോള്‍,
കൊഴിഞ്ഞ തൂവലുകള്‍ക്ക് , ഉടഞ്ഞ പളുങ്ക് പാത്രങ്ങള്‍ക്ക് ,
ചിതറിയ നിറ കൂട്ടുകള്‍ക്ക്‌ , ഉ‌ര്‍നിറങ്ങിയ കണ്ണുനീര്‍ തുള്ളികള്‍ക്ക് ,
എല്ലാം നിന്റെ മുഖം ആയിരുന്നു.
കാണാത്ത സത്യങ്ങളെ കാല്‍പ്പനികത എന്ന് നീ വിളിച്ചിരുന്നു!
രാത്രിയുടെ ഏതോ യാമങ്ങളില്‍ മഴ മുത്തുകള്‍ പൊഴിയുമ്പോള്‍
ഉറങ്ങാതെ ഞാന്‍ കൂട്ടിരിക്കുമായിരുന്നു,
നിന്റെ ഓര്‍മ്മകളുമായി!!
അസ്തമയ സൂര്യന്‍ രക്ത കടലില്‍ വീണു മറയുമ്പോള്‍ ,
എന്റെ സ്വപ്‌നങ്ങള്‍ പട്ടടകളില്‍ എരിഞ്ഞടങ്ങുമ്പോള്‍ ,
നീ വിതുമ്പുകയായിരുന്നു.
വഴിതെറ്റി വന്ന ഒരു കൂട്ടുകാരനെ ഓര്‍ത്ത്‌ !
അവന്റെ സ്വപ്നങ്ങളെ ഓര്‍ത്ത്.!

Rakthasaakshi

ആത്മബോധത്തിന്റെ
നെരിപ്പോട് നെഞ്ചില്‍
നീറി നില്‍ക്കുമ്പോള്‍ ,
പൊഴിയുന്ന കണ്ണുനീര്‍
കാണാതെ അധികാരം
ശീതള മുറികളില്‍
പുതിയ കാപട്യത്തിനു
കോപ്പ് കൂട്ടുമ്പോള്‍
അവര്‍ കേള്‍ക്കാത്ത
ദീനരോദനം കാതുകളില്‍
പ്രതിധ്വനിക്കുമ്പോള്‍...
നീതി ശരശയ്യയില്‍,....
വറ്റി വരളുവാന്‍
ഗംഗാജലം ബാക്കി,...
ഇവിടെ വിപ്ലവം ജനിക്കുന്നു.
മണ്ണിന്റെ മനുഷ്യന്റെ
ഗന്ധമില്ലാത്ത
ലക്ഷ്യ ദാഹത്തിന്റെ
വിപ്ലവം.....
നേടുവാന്‍ പലതുണ്ട്,
പോകുവാന്‍ നഷ്ട
സ്വപങ്ങള്‍ മാത്രം.
കുത്തിനാട്ടിയ
കൊടിക്കൂറയല്ല
നാട്ടി നിര്‍ത്തിയ
സ്തംഭങ്ങളല്ല
കൊത്തി വെച്ച
രക്ത നാമങ്ങളല്ല,
ചരിത്ര പുസ്തകത്തില്‍
പുതിയ ഏടുകള്‍
കരയുവാന്‍ വന്നവര്‍
കരഞ്ഞു തീര്‍ക്കും
ചിലര്‍ സഹികെട്ട്
പ്രാണന്‍ കയറില്‍
തൂക്കി നിര്‍ത്തും
പക്ഷെ പൊരുതി
വീഴുന്നവല്‍ ധീരന്‍..
അവന്റെ പേരാണ്
രക്തസാക്ഷി...
ഒരിക്കല്‍ കാലം
നിന്നെ തിരിച്ചറിയും
നിന്റെ ഓര്‍മ്മകളില്‍
പൂക്കള്‍ പൊഴിക്കും...
രക്ത പതാകകള്‍
നിന്റെ പേരില്‍
ആര്‍ത്തിരമ്പും...
വഴി തെറ്റിയ യുവതയ്ക്ക്
നീ മാര്‍ഗ്ഗദര്‍ശി.....
അന്നും മനസ്സുകളില്‍
നീ ജീവിച്ചരിക്കും
ഞങ്ങളോ?????

Kozhinja ilakal

അന്ന് എന്‍റെ പ്രതീക്ഷകള്‍ക്ക്
ചിറകുകള്‍ ഉണ്ടായിരുന്നു.
മകരമഞ്ഞു പുല്‍കി ഉണര്‍ത്തിയ
മോഹങ്ങള്‍ മനസ്സില്‍ മൊട്ടിട്ടു നിന്നിരുന്നു.
ശിശിരം കൊഴിച്ചിട്ട ഇലകളില്‍
പ്രണയത്തിന്‍റെ കണ്ണ് നീര്‍ത്തുള്ളി ഇറ്റുവീണ
കൌമാര കാലം- ഒക്കെ മറക്കാന്‍
പഠിപ്പിച്ച യൌവ്വനം
പൊള്ളുന്ന ജീവിത വീഥികളില്‍
വിടരാത്ത പ്രണയ പുഷ്പങ്ങള്‍
ഹൃദയത്തെ കുത്തി നോവിക്കുമ്പോള്‍
തളിരനിഞ്ഞ തുളസി പോല്‍
നിന്‍ മുഖം എന്നില്‍ നിറഞ്ഞു നില്‍ക്കും.
പാടി തളര്‍ന്ന വാനമ്പാടികള്‍
നമുക്ക് മംഗളം ഓതില്ല എങ്കിലും
ഒരിക്കല്‍ക്കൂടി ഞാനി
പ്രണയ പുഷ്പത്തിന്‍ ഇതളുകള്‍
ഒന്ന് നുള്ളി നോവിക്കട്ടെ?

പ്രണയിനി

പൊഴിയാത്ത വേനല്‍ മഴയും
ഞാനും ഒരു സ്വപ്നത്തില്‍ ആയിരുന്നു.
പ്രണയം പൂത്തുലഞ്ഞു നിന്ന
കലാലയം വിസ്മൃതിയില്‍ ആണ്ടു.
കടലാസ് തുണ്ടുകള്‍ക്ക് അപ്പുറം കവിതകള്‍
മനസ്സിന്‍റെ വിങ്ങലായ് നിന്നു..
വീശി അടിക്കുന്ന ചുടുകാറ്റില്‍ എന്‍
നിശ്വാസം അലമുറയിട്ടു!
വിടരും മുന്‍പേ കൊഴിഞ്ഞ
ഇതളുമായ് മൊട്ടുകള്‍ പുഞ്ചിരിച്ചു.
പിന്നീടു അവ എന്നെ നോക്കി
കൊഞ്ഞനം കുത്തി!
ഒടുവില്‍ വേദനിക്കും പ്രണയിനിക്ക് മുകളില്‍
അവന്‍ പെയ്തിറങ്ങി
ഒരായിരം കുളിര്‍ കൈകളാല്‍
അവളെ വാരി പുണര്‍ന്നു
അവന്‍റെ സ്പര്‍ശനത്താല്‍ അവളുടെ
മേനിയില്‍ പുളകങ്ങള്‍ നാമ്പെടുത്തു
ഒരിക്കല്‍ സഖീ തരാം നിനക്കും
ഞാന്‍ ഒരായിരം സ്നേഹ ചുംബനം

Saturday, August 20, 2011

face book


മുഖ പുസ്തകത്തിന്റെ എന്റെ താളില്‍
അടയാളങ്ങള്‍ കൊടുത്തു കയറുമ്പോള്‍
മോഹങ്ങളും പ്രതീക്ഷകളും
ആരയോ തിരയുന്നുണ്ടായിരുന്നു.
വിജ്ഞാപനം കണ്ടപ്പോള്‍
ഇര കുടുങ്ങിയ വേട്ടക്കാരന്റെ ആഹ്ലാദം
ലിംഗം അറിഞ്ഞപ്പോള്‍ ഇളിഭ്യനായ
ഹത ഭാഗ്യന്റെ നിരാശ
വീണ്ടും ചൂണ്ട വലിച്ചു എറിയുമ്പോള്‍
പ്രാപ്പിടിയന്റെ വേഗത
ദൈവത്തിന്റെ സുരക്ഷാ കവചം പോലെ
അരുതെന്നുള്ള ചുവപ്പ് താക്കീത്
ഒടുവില്‍ ഇര കുടുങ്ങി 
കൊഞ്ചലുകള്‍ അതിനെ  പാലൂട്ടി വളര്‍ത്തി 
സ്നേഹം അതിനെ കൂട്ടിലടച്ചു
തമ്മില്‍ പിരിയാനാകാതെ
തല്‍സമയ സംപ്രേക്ഷണം..
തൊട്ടപ്പുറത്തെ വീട്ടിലെ സ്വലിംഗ
കൌമാര ശബ്ദം കേള്‍ക്കും വരെ
ആ അനശ്വര പ്രണയം തുടര്‍ന്നു



Friday, July 22, 2011

മകളെ നീ ഉറങ്ങുക

മകളെ നീ ഉറങ്ങുക 
കൊച്ചരിപ്പല്ലുകള്‍ വളരുന്നതിന്‍ മുന്‍പ് 
കുഞ്ഞു കൈകാലുകള്‍ ഉറയ്ക്കുന്നതിന്‍ മുന്‍പ്
സുറുമ കണ്ണുകള്‍ പിടയ്ക്കുന്നതിന്‍ മുന്‍പ് 
നിന്നില്‍ കാലം ചന്തം കടയുന്നതിന്‍ മുന്‍പ് 
മകളെ നീ ഉറങ്ങുക 
നിന്‍ കണ്ണുനീര്‍ എന്‍ കണ്ണില്‍ ഉറങ്ങട്ടെ 
നിന്‍ നിശ്വാസം എന്‍ ചൂടില്‍ അമരട്ടെ 
നിന്‍ കൊഞ്ചല്‍ എന്‍ മനസ്സില്‍ കളിക്കട്ടെ 
നിന്‍ സ്വപ്‌നങ്ങള്‍ എന്‍ ഹൃത്തില്‍ പൂക്കട്ടെ 
മകളെ നീ ഉറങ്ങുക 
ജനകന്‍ നിന്‍ ജാരനാകും മുന്‍പ് 
മാതുലര്‍ നിന്‍ ഉറക്കം കെടുത്തു ന്നതിന്‍ മുന്‍പ് 
ജ്യേഷ്ടനാല്‍ നീ തളരുന്നതിന്‍ മുന്‍പ്
 മകളെ നീ ഉറങ്ങുക 
തൊട്ടിലുകള്‍ നിന്‍ മണിയറ ആകാതിരിക്കട്ടെ 
തെരുവുകളില്‍ നീ ഭോജനമാകതിരിക്കട്ടെ 
മദ്യ ശാലകളില്‍ നീ മദിരാശി ആകാതിരിക്കട്ടെ 
മകളെ നീ ഉറങ്ങുക
അമ്മ കോടി പുതപ്പിച്ചു തണുപ്പകറ്റാം
കിണ്ടിയില്‍ തുളുമ്പും മുലപ്പാല് ചുണ്ടിലിറ്റിച്ചു 
ഉണക്കലരി ഒരു പിടി മാമൂട്ടി 
നിലവിളക്ക് കരിംതിരി എരിയാതെ
ഭഗവല്‍ ചരിതം കേട്ട് 
മകളെ നീ ഉറങ്ങുക 
 

Sunday, June 26, 2011

ഒരു പരിസ്ഥിതി ദിനം കൂടി

കുറ്റിക്കാടുകള്‍ പൊന്തകള്‍ വെട്ടി വെളുപ്പിച്ചതിലൊരു 
കുഴി കീറി തറകെട്ടി
ഭൂ മാറ് പിളര്‍ന്നു കുഴികളെടുത്തു
യന്ത്രപ്പല്ലുകള്‍ കല്ല്‌ മുറിച്ചു 
കാട്ടിലെ വന്‍ വൃക്ഷതിന്നടിവേരു കിളച്ചു 
വെണ്മഴു വീശി , ചീകിമിനുക്കി. 
കള കളമോഴുകും പുഴയുടെ അടി-
വയറുകള്‍ മാന്തി മണല് നിറച്ചു.
പാറ ഇടുക്കില്‍ വെടിമരുന്നു നിറച്ചു 
ചിന്നി ചിതറിയ മാംസം എടുത്തു. 

പടുത്തുയര്‍ത്തിയ ഹര്‍മ്യത്തിനു ചുറ്റും 
പ്ലാസ്ടികുകള്‍ പൂക്കളം തീര്‍ത്തു
അവ മണ്ണിനെ ,വേരിനെ ,ചെടിയെ 
ശ്വാസം മുട്ടിച്ചു കൊന്നു
കരിം പുകയൂതി മനുഷ്യ വേഗത ഒന്നും 
അറിയാതെ പാതകളില്‍ കുതിച്ചു പാഞ്ഞു 
സുഗന്ധ ദ്രവ്യ ഫാക്ടറിക് പുറകില്‍ 
ദുര്‍ഗന്ധം കുടിലുകെട്ടി താമസിച്ചു
രാസാഗ്നികള്‍ പുഴയില്‍ നീന്തി കുളിച്ചു.

ഉഗ്ര താപവുമായി സൂര്യന്‍ ഭൂമി യിലേക്
മനുഷ്യ നടുവിലേക്ക് ഇറങ്ങി വന്നു. 
പുകയുന്ന മണലും കരിഞ്ഞ മരങ്ങളും 
കുറെ അസ്ഥി കൂടങ്ങളും ശേഷിച്ചു 
അപ്പോഴും മണലിനുള്ളില്‍ പ്ലാസ്ടികുകള്‍ 
ഉരുകികൊണ്ടിരുന്നു പുതിയ രൂപത്തില്‍. 

   

Friday, June 24, 2011

രാധ

എഴുതി പൊലിപ്പിച്ച കവിതയ്ക്ക് മോടി കൂട്ടാന്‍
കവി രണ്ടക്ഷരം കൂട്ടിവെച്ചു. 
പ്രണയത്തിന്‍റെ വിശുദ്ധ വര്‍ഷത്തിനായ് 
അവളുടെ പ്രണയത്തെ കടമെടുത്തു. 
വിരഹ വേദന പാടിപുകഴ്ത്തുവാന്‍
രാധ എന്നൊരു പേര് ചേര്‍ത്തുവെച്ചു. 
ഒരുപാട് രാധമാര്‍ പുനര്‍ജനിച്ചു 
പലരെയും പലകുറി കണ്ടുമുട്ടി. 
സ്വപ്ന കൌമാരം മുളപോട്ടിവിരുയുന്ന
കലാലയത്തിന്റെ  ഒഴിഞ്ഞ കോണില്‍ 
പൂമര ചോട്ടിലെ ശീതളചായയില്‍
കൊഞ്ചി കുഴയുന്ന പെണ്കിടാവായ്
മൂട്ടകള്‍ രക്തമൂറ്റി കുടിക്കുന്ന ചല-
ചിത്രശാലയുടെ അരണ്ട വെളിച്ചത്തില്‍ 
ഒരു മൂലയില്‍ എട്ടുകലിവല മറനീക്കി 
അടക്കം പറയുന്ന യുവതിയായ്;
അമ്പല മുറ്റത്തെ അരയാലിന്‍ ചോട്ടിലും 
കാട്ടു പൊന്തയുടെ  കുഞ്ഞു മറയിലും
പലകുറി കണ്ടുമുട്ടുന്നു രാധയെ.

ഒടുവില്‍ ചതഞ്ഞരഞ്ഞു ഒരു കണ്ണുനീര്‍ തുള്ളിയായ് 
ജീവിതം പായുന്ന തീവണ്ടി പാതയില്‍ 
കരകവിഞ്ഞൊഴുകുന്ന കരമനയാറില്‍ 
കുളിര്‍കാറ്റു വീശാത്ത ഫാനിന്‍റെ ചോട്ടില്‍ 
കുഞ്ഞു മാവിന്‍റെ കൊച്ചു ചില്ലയില്‍ 
വീര്യം മണക്കും വിഷക്കുപ്പിയില്‍ 
ശൌര്യം എരിയുന്ന അഗ്നിനാളങ്ങളില്‍
രാധ എല്ലാം ഉപേക്ഷിച്ചു യാത്ര പോകുന്നു. 

Friday, June 17, 2011

എന്‍ന്റോ സള്‍ഫാന്‍

ഇത് പേരല്ല മരണമാണ് 
ഇത് മരുന്നല്ല ദുരന്തമാണ്
ഇതിനു ഗന്ധമുണ്ട് 
എരിയുന്ന ചന്ദന തിരിയുടെ ,
മുറി തേങ്ങയില്‍ ആളുന്ന തിരിയുടെ ,
ഒടുവില്‍ ചാണക വരളിയില്‍ 
ദാഹിക്കുന്ന മാംസത്തിന്റെ 
മനം മടുപ്പിക്കുന്ന ഗന്ധം
ഇതിനു ദാഹമുണ്ട് 
മുളപൊട്ടിയ ഭ്രൂണത്തെ കാമിക്കാന്‍ ,
വികൃത രൂപങ്ങള്‍ മെനഞ്ഞെടുക്കാന്‍ ,
കേട്ട മുത്തശ്ശി കഥകളിലെ ചോരയൂറ്റി കുടിക്കുന്ന 
സത്വത്തിന്റെ ദാഹം.
പത്ര താളുകളില്‍ ചിരിച്ചു നിന്ന് 
ലോക നേതാക്കളുടെ സ്വരമായി
കപട സ്നേഹത്തിന്റെ പല്ലുകാട്ടി 
കുത്തക മൂര്‍ച്ചകൂട്ടിയ ദംഷ്ട ഒളിപ്പിച്ച്‌
മണ്ണിനെ മനുഷ്യനെ കാര്‍ന്നു തിന്നു വിശപ്പടക്കി
ഈ കാളകൂടം കുടിച്ചിറക്കാന്‍ ഇന്ന് 
ദൈവമില്ല , മനുഷ്യര്‍ മാത്രം. 

Tuesday, June 14, 2011

മാപ്പ് നല്‍കൂ

വടക്കേ തൊടിയിലെ തേന്‍കനീ
മാമ്പഴം ഓര്‍മ്മയിലെന്നും
മധുരം വിളമ്പുന്ന
മഴക്കാല സന്ധ്യയില്‍
ഇരുന്നു ഉണ്ണുവാന്‍ മൃതശരീരത്തെ
കീറി മിനുക്കി കാലുകളില്‍ ഉറപ്പിച്ച
അച്ഛന്‍റെ തീരുമാനങ്ങളില്‍
മഹാ വൃക്ഷമേ മാപ്പ് നല്‍കൂ
പണ്ട് ഇരുള്‍ വീണു , നിലാവ്
പറക്കാത്ത രാത്രികളില്‍
നിശബ്ദതയെ കീറി മുറിച്ചും
പേടിപ്പെടുത്തിയും മൂളുന്ന മൂങ്ങകള്‍
കാഷ്ടിച്ച ശിഖരങ്ങള്‍ അമ്മയുടെ കയ്യാല്‍
അടുപ്പില്‍ ദഹിക്കവേ മാപ്പ് നല്‍കൂ
കുഞ്ഞരി പല്ലുകള്‍ തേച്ചു വെളുപ്പിച്ച
മാവിലകള്‍ പോലും ഉണങ്ങി കരിഞ്ഞു
കല്പവൃക്ഷങ്ങള്‍ക്ക് വളമായ വേളയില്‍
മാപ്പ് ചോദിക്കുന്നു ഞാന്‍.
മുന്നിലെ കൊമ്പില്‍ പറ്റി പിടിച്ചു ,
എന്നെ കൊതിപ്പിച്ചു, കരസ്പര്‍ശമേല്ക്കാത്ത
ചെറുമണി പൂവുകള്‍
ഇടയ്കിടെ വിരിയുന്ന പരാശ്രയി
ആശ്രയമില്ലാതെ ശ്വാസം നിലയ്ക്കാതെ
വാടി കിടക്കുന്ന വേളയില്‍ മാപ്പ് ചോദിക്കുന്നു ഞാന്‍
എന്‍റെ വായില്‍ നിന്നൂര്‍ന്നു വീണു
ഭ്രൂണങ്ങള്‍ മുളവെച്ചു, കുരുന്നു
തളിരുകള്‍ വിരിയിച്ചു , അനാധരായ്
നില്‍ക്കുന്ന കുഞ്ഞു
തയ് മാക്കളെ മാപ്പ് നല്‍കൂ
അടുക്കളയ്ക്കുള്ളില്‍ ഭരണിയിലടച്ചിട്ട
മരിച്ച ഭ്രൂങ്ങളെ ,
ഉപ്പു ലായിനി വീര്യം ഊറ്റികുടിച്ചു
ചുക്കി ചുളിപ്പിച്ച കണ്ണി മാകുഞ്ഞുങ്ങളെ
മാപ്പ് നല്‍കൂ 

മടക്ക യാത്ര

അറിയാത്ത ദൂരത്തു നിന്നും
കാണാത്ത ദേശത്ത് നിന്നും

മടക്ക യാത്ര തുടങ്ങി

പച്ച മാംസത്തില്‍ പച്ചിരുമ്പി ന്‍റെ
കൊള്ളിയാന്‍ എറിഞ്ഞപ്പോള്‍

ബലി മൃഗത്തിനും എനിക്കും

ഒരേ സ്വരം മാത്രം

ഇരുട്ട് ആളി കത്തുന്ന

മനസ്സിന്‍റെ അകത്തെ മുറിയില്‍

കരിം കല്ലുകള്‍ക്ക് പൂജാ പുഷ്പങ്ങളില്ല
പ്രണയത്തിന്‍റെ കുളിര്‍മ ഇല്ല

ആര്‍ത്തിരമ്പുന്ന വിജ്ഞാന ദാഹമില്ല

എല്ലാം കഴിഞ്ഞു

ഇനി മടങ്ങണം
പായല് പിടിച്ച തറയില്‍

സ്വപ്‌നങ്ങള്‍ വഴുതി വീണു

ഇനി വിശ്രമിക്കാം

മണ്ണില്‍ ഉറങ്ങുന്ന വിത്തുകള്‍

മുളപൊട്ടും വരെ

Monday, June 6, 2011

അവള്‍ വര്‍ഷമേഘം

ഞാന്‍ ആകാശത്തിലേക്ക് നോക്കി
അവിടെ മേഘങ്ങള്‍ ഉണ്ടായിരുന്നു..
കയ്യില്‍ ഇന്ദ്രധനുസ്സുമായ്‌ പെയ്യുവാന്‍ നില്‍ക്കുന്ന
തുലാവര്‍ഷ മേഘമല്ല....
മഴത്തുള്ളികളെ ഗര്‍ഭം ധരിച്ചു പെയ്യുവാനാകാതെ
നില്‍ക്കുന്ന വര്‍ഷ കാല മേഘം.
നീ ആ മുത്തുകള്‍ പൊഴിക്കുക..
ആ മഴതുള്ളി കിലുക്കം എന്റെ മനസ്സില്‍ കുളിര് നല്‍കട്ടെ.
നീ അവയെ താരാട്ടുക....
അവ എന്റെ മണ്ണില്‍ ചാല് കുത്തട്ടെ...
എന്റെ കണ്‍ പീലികള്‍ക്ക് ഇടയിലൂടെ ഊര്‍ന്നു,
കവിള്‍ തടങ്ങളെ നനയ്ക്കട്ടെ.
പുതു മണ്ണിന്റെ രൂക്ഷ ഗന്ധം
സിരകളില്‍ കാമാഗ്നി പടര്‍ത്തും ..
നാണത്തിന്റെ മുഖപടം ഒരു തേങ്ങലില്‍
മാറുന്നത് ഞാന്‍ കണ്ടു.
ഒടുവില്‍ അവളുടെ നേര്‍ത്ത ഞരങ്ങലുകള്‍
മാത്രം ബാക്കി..
വീണ്ടും അവന്‍ അവളെ പുല്‍കി തളര്‍ത്തി...
അവന്റെ കര വലയത്തില്‍ പെട്ട് അവള്‍ ഞെരിഞ്ഞമര്‍ന്നു.
ചുടു ചുംബനത്താല്‍ അവള്‍ വിളറി വെളുത്തു.
ഞാന്‍ നോക്കി നില്‍ക്കെ അവന്‍ അവളെ എങ്ങോട്ടോ കൊണ്ട് പോയി..
നാണമില്ലാത്ത ആ കാറ്റിനെ ഞാന്‍ ശപിച

ചുവടു മാറ്റട്ടെ!

തെളിഞ്ഞ ആകാശവും പൊഴിഞ്ഞ മകരമഞ്ഞും മറഞ്ഞു...
ഇനി ഇരുണ്ട മാനത്ത് കരി മേഘക്കൂട്ടത്തിന് താഴെ
മിന്നല്‍ പിണരുകള്‍ ഭൂമിയെ
ആവേശത്തോടെ പുല്‍കുന്ന വര്‍ഷ കാല സന്ധ്യകള്‍.
പ്രണയങ്ങള്‍ പൂത്തതും തളിര്‍ത്തതും പേമാരിയില്‍ ജീവിത സത്യത്തിനു മുകളിലേക് കടപുഴകി.
രാത്രി മഴത്തുള്ളികളാല്‍ താരാട്ട് പോഴിച്ചിട്ടും കുളിര് വാരി പുണര്ന്നിട്ടും നിദ്ര കനിഞ്ഞില്ല.. 
അസത്യങ്ങളില്‍ സത്യത്തിന്‍റെ കാഹളങ്ങള്‍ കേള്‍ക്കുന്നുവോ? 
ഇനി ഒരു ഇടവേള അനിവാര്യമാണ്..
കൂടുതല്‍ ശക്തി യോടെ  തിരിച്ചു വരാന്‍...
ഞാനും എന്‍റെ അക്ഷര ക്കൂട്ടങ്ങളും പുസ്തക താളുകളില്‍ നിന്നും അനന്തമായ ഈ ലോകത്തിലേക്ക്‌ 
ചുവടു മാറ്റട്ടെ!