എഴുതി പൊലിപ്പിച്ച കവിതയ്ക്ക് മോടി കൂട്ടാന്‍
കവി രണ്ടക്ഷരം കൂട്ടിവെച്ചു.
പ്രണയത്തിന്‍റെ വിശുദ്ധ വര്‍ഷത്തിനായ്
അവളുടെ പ്രണയത്തെ കടമെടുത്തു.
വിരഹ വേദന പാടിപുകഴ്ത്തുവാന്‍
രാധ എന്നൊരു പേര് ചേര്‍ത്തുവെച്ചു.
ഒരുപാട് രാധമാര്‍ പുനര്‍ജനിച്ചു
പലരെയും പലകുറി കണ്ടുമുട്ടി.
സ്വപ്ന കൌമാരം മുളപോട്ടിവിരുയുന്ന
കലാലയത്തിന്റെ ഒഴിഞ്ഞ കോണില്‍
പൂമര ചോട്ടിലെ ശീതളചായയില്‍
കൊഞ്ചി കുഴയുന്ന പെണ്കിടാവായ്
മൂട്ടകള്‍ രക്തമൂറ്റി കുടിക്കുന്ന ചല-
ചിത്രശാലയുടെ അരണ്ട വെളിച്ചത്തില്‍
ഒരു മൂലയില്‍ എട്ടുകലിവല മറനീക്കി
അടക്കം പറയുന്ന യുവതിയായ്;
അമ്പല മുറ്റത്തെ അരയാലിന്‍ ചോട്ടിലും
കാട്ടു പൊന്തയുടെ കുഞ്ഞു മറയിലും
പലകുറി കണ്ടുമുട്ടുന്നു രാധയെ.
ഒടുവില്‍ ചതഞ്ഞരഞ്ഞു ഒരു കണ്ണുനീര്‍ തുള്ളിയായ്
ജീവിതം പായുന്ന തീവണ്ടി പാതയില്‍
കരകവിഞ്ഞൊഴുകുന്ന കരമനയാറില്‍
കുളിര്‍കാറ്റു വീശാത്ത ഫാനിന്‍റെ ചോട്ടില്‍
കുഞ്ഞു മാവിന്‍റെ കൊച്ചു ചില്ലയില്‍
വീര്യം മണക്കും വിഷക്കുപ്പിയില്‍
ശൌര്യം എരിയുന്ന അഗ്നിനാളങ്ങളില്‍
രാധ എല്ലാം ഉപേക്ഷിച്ചു യാത്ര പോകുന്നു.
No comments:
Post a Comment