Facebook Badge

Total Pageviews

Tuesday, June 14, 2011

മാപ്പ് നല്‍കൂ

വടക്കേ തൊടിയിലെ തേന്‍കനീ
മാമ്പഴം ഓര്‍മ്മയിലെന്നും
മധുരം വിളമ്പുന്ന
മഴക്കാല സന്ധ്യയില്‍
ഇരുന്നു ഉണ്ണുവാന്‍ മൃതശരീരത്തെ
കീറി മിനുക്കി കാലുകളില്‍ ഉറപ്പിച്ച
അച്ഛന്‍റെ തീരുമാനങ്ങളില്‍
മഹാ വൃക്ഷമേ മാപ്പ് നല്‍കൂ
പണ്ട് ഇരുള്‍ വീണു , നിലാവ്
പറക്കാത്ത രാത്രികളില്‍
നിശബ്ദതയെ കീറി മുറിച്ചും
പേടിപ്പെടുത്തിയും മൂളുന്ന മൂങ്ങകള്‍
കാഷ്ടിച്ച ശിഖരങ്ങള്‍ അമ്മയുടെ കയ്യാല്‍
അടുപ്പില്‍ ദഹിക്കവേ മാപ്പ് നല്‍കൂ
കുഞ്ഞരി പല്ലുകള്‍ തേച്ചു വെളുപ്പിച്ച
മാവിലകള്‍ പോലും ഉണങ്ങി കരിഞ്ഞു
കല്പവൃക്ഷങ്ങള്‍ക്ക് വളമായ വേളയില്‍
മാപ്പ് ചോദിക്കുന്നു ഞാന്‍.
മുന്നിലെ കൊമ്പില്‍ പറ്റി പിടിച്ചു ,
എന്നെ കൊതിപ്പിച്ചു, കരസ്പര്‍ശമേല്ക്കാത്ത
ചെറുമണി പൂവുകള്‍
ഇടയ്കിടെ വിരിയുന്ന പരാശ്രയി
ആശ്രയമില്ലാതെ ശ്വാസം നിലയ്ക്കാതെ
വാടി കിടക്കുന്ന വേളയില്‍ മാപ്പ് ചോദിക്കുന്നു ഞാന്‍
എന്‍റെ വായില്‍ നിന്നൂര്‍ന്നു വീണു
ഭ്രൂണങ്ങള്‍ മുളവെച്ചു, കുരുന്നു
തളിരുകള്‍ വിരിയിച്ചു , അനാധരായ്
നില്‍ക്കുന്ന കുഞ്ഞു
തയ് മാക്കളെ മാപ്പ് നല്‍കൂ
അടുക്കളയ്ക്കുള്ളില്‍ ഭരണിയിലടച്ചിട്ട
മരിച്ച ഭ്രൂങ്ങളെ ,
ഉപ്പു ലായിനി വീര്യം ഊറ്റികുടിച്ചു
ചുക്കി ചുളിപ്പിച്ച കണ്ണി മാകുഞ്ഞുങ്ങളെ
മാപ്പ് നല്‍കൂ 

No comments:

Post a Comment